2 ആഴ്ചകള്‍ക്ക് മുമ്പ് മതിലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ "ജനകീയ വികസന മുന്നണിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം".സമ്മേളന സ്ഥലത്ത് ചെന്നപ്പോളാണ് മനസ്സിലായത് ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ പ്രാരംഭ സംരംഭത്തിനു നാന്ദി കുറിക്കലാണ് എന്ന്.എവിടെയും ജമാഅത്തെ ഇസ്ലാമിയെന്നോ സോളിടാരിറ്റി എന്നോ എഴുതി വച്ചിരുന്നില്ല.പക്ഷെ അവിടെ ചെന്നപ്പോള്‍ കണ്ടത് ജമാത് കാരെയും സോളിടാരിറ്റി കാരെയും ആ സംഘടന എന്തെന്നറിയാതെ മതവിശ്വാസത്തെ മുന്നിരുത്തി അണി ചേര്‍ന്നവരും ഇതെന്തെന്നു അറിയാന്‍ ഒത്തുകൂടിയ എന്നെപ്പോലെയുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചു ആളുകളും.അതിനു കുറച്ചു നാള്‍ മുമ്പ് തൊട്ടടുത്ത പ്രദേശത്ത് നടത്തിയ "പ്രകാശം പരത്തുന്ന പ്രസ്ഥാനം" എന്ന ജമാത്തിന്റെ ഏരിയാ കംപൈനില്‍ കണ്ട പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറയായ വെളുത്ത തുണി ഇല്ലായിരുന്നു.സ്വാഗത പ്രസംഗിക മുഖ്യാതിഥി ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം മേധാവി ഹമീദ് വാണിമെലിനെ സദസ്സിനു പരിചയപ്പെടുത്തിയത് "പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍"എന്നായിരുന്നു.ഇത്തരത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലത് ഒഴിവാകിയും മറ്റു ചിലത് ആഗീരണം ചെയ്തും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തി തങ്ങളുടെ "മത രാഷ്ട്ര വാദം" നടപ്പിലാക്കാന്‍ ഒരേ സമയം വികസനവും വികസന വിരോധവും മറയാക്കി ജമാഅത്കാരും അവരുടെ പോഷക സംഘടനകളും നടത്ത്തിക്കൂട്ടുന്ന പെക്കൂത്തുകളുടെ ഉദാഹരണമാണ് ഇത്തരം വികസനമുന്നനികള്‍.കപടമുഖത്തിനു മേനി കൂട്ടാന്‍ വേദിയില്‍ ചില സരോജിനികളും ജോസെഫുമാരും.
സത്യത്തില്‍ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തരം കവചിത മുഖം അനിവാര്യമാണ് .കാരണം അവരുടെ ഭരണഖടനയിലെ വരികള്‍ തന്നെ നമ്മോടു പറയുന്നു.
"6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.
8. നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക."(source :www.jihkerala.org ).
ദൈവികമാല്ലത്ത്ത ഭരണവ്യവസ്ഥിതിയെ അംഗീകരിക്കാത്ത ജമാത്തുകാര്‍ എന്തിനാണ് സ്വന്തം സ്ഥാനാര്‍ഥികളെ മറ്റൊരു മുഖം മൂടിയോടെ ജനാധിപത്യ സംവിധാനത്തിലേക്ക് മത്സരിപ്പിക്കുന്നത്?കാരണം ജമാഅത് കേരള അമീര്‍ ആരിഫലി ജയ്ഹിന്ദ് ചാനലിനു നല്‍കിയ അഭിമുഖത്തിലുണ്ട്."ഞങ്ങള്‍ ജനാധിപത്യത്തെ അംaഗീകരിക്കുന്നു.പക്ഷെ ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ ഒരു മൂല്യാധിഷ്ടിത വ്യവസ്ഥ ഞങ്ങള്‍ മുന്നോട്ടു വക്കുന്നു".ഉദ്ദേശം വ്യക്തം.നിയമനിര്മാന സഭകളില്‍ നുഴഞ്ഞു കയറി മത രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷമെന്നു സാഹിത്യ പരമായി പറഞ്ഞെന്നു മാത്രം.
ഇപ്പോള്‍ ഇക്കൂട്ടര്‍ പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ടി ജമാതിന്റെ പിന്തുണ ആസ്വദിച്ച്ചവരാനെന്നു.ഇടതു മുന്നണിയെ പിന്തുണച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടല്ലല്ലോ?ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലുള്ള പ്രശ്നാധിഷിടിത പിന്തുനയാനെന്നല്ലേ ജമാഅത്കാര്‍ അന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.യുക്തിവാദം ,കമ്മ്യൂണിസം തുടങ്ങിയ ആശങ്ങളെ പ്രതിരോധിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടത് എന്ന് ജമാഅത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസിലാക്കാം. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ വായാടിത്തം ഉരുവിടുന്ന സമയം തന്നെ ആണവ കരാറിന്റെ കേരളത്തില ബ്രാണ്ട് അമ്ബാസിടര്‍ ആയിരുന്ന എം ഐ ഷാനവാസിനെ പിന്തുനച്ച്ചത് കൊണ്ഗ്രസ്സിലെ വ്യത്യസ്ത ശബ്ദം എന്ന് പറഞ്ഞതിന്റെ അര്‍ഥം സാക്ഷാല്‍ ജമാതുകാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല.പിന്നീടാണ് അറിയുന്നത് ഷാനവാസ് അസി:അമീറിന്റെ ഭാര്യയുടെ ബന്ധുവാണെന്നു.ആണവ കരാറിനെതിരെ ചുവരെഴുത്ത് നടത്തിയ ഇക്കൂട്ടര്‍ ആണവ കരാറിനെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന പ്രണബ് മുഖര്‍ജിയെ പശ്ചിമ ബംഗാളില്‍ പിന്തുണച്ചതും സമൂഹം കണ്ടതാണ്.ഈ രാഷ്ട്രീയ നെറികേടുകള്‍ എന്തിലെക്കാന് വിരല്‍ ചൂണ്ടുന്നത്?സ്ഥാപകാചാര്യന്‍ അബൂ അലാ മൌദൂദിയുടെ മത രാഷ്ട്ര സ്വപ്നം പൂവണിയിക്കാന്‍ ആരുമായും ഏത് തരത്തിലുമുള്ള അവിശുദ്ധ ബന്ധത്തിനു തങ്ങള്‍ തയ്യാറാണ് എന്നാണ് .
ഇടയ്ക്കിടയ്ക്ക് സച്ചാര്‍ കമ്മിറ്റിയെ പറ്റി വചാലരാവുന്ന ഇവര്‍ തന്നെ തങ്ങളുടെ അംഗങ്ങളോട് ജനാധിപത്യ സംവിധാനത്തില്‍ ജോലിചെയ്യരുതെന്നു ഭരണഘടനയിലൂടെ തന്നെ ആഹ്വാനം ചെയ്യുന്നു.രാജ്യസുരക്ഷയെ പറ്റി മുതലകണ്ണീര്‍ പൊഴിക്കുന്ന അതെ സമയത്ത് കാശ്മീര്‍ താഴ്വരയില്‍ ജമാതിന്റെ വേറിട്ട ഘടകം നില നിറുത്തി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍ ,അള്ള ടൈഗേര്സ് തുടങ്ങിയ ഭീകര വാദി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല അവരെ ഏകോപിപ്പിക്കുക എന്ന മഹത് കര്‍മവും തങ്ങള്‍ ചെയ്യന്നു എന്ന് അഭിമാനപൂര്‍വ്വം അവരുടെ മാസികയായ പ്രബോധനത്തില്‍ അച്ചടിച്ചതിനെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യന്‍ പൌരനു സാധിക്കുമോ?
പ്ലാച്ചിമടയില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ തങ്ങളുടെ പത്രവം വഴി കോളയുടെ പരസ്യം നല്‍കുന്നു.സ്ത്രീയെ കച്ചവട ചരക്കാക്കുന്നതിനെതിരെ വനിതാ വിഭാഗത്തെ കൊണ്ട് സമരം ചെയ്യിക്കുമ്പോള്‍ അഖിലേന്ത്യാ അമീറിന്റെ സാനിധ്യത്തില്‍ പോലും അര്‍ദ്ധനഗ്നത കാട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ അച്ചടിച്ചു സപ്ലിമെന്റുകലാക്കി പൊതുവിതരണം നടത്തുന്നു.
ഇത് വായിക്കുന്ന ഒരാള്‍ ചിന്തിച്ചേക്കാം ഇത്രയൊക്കെ തോന്യാസങ്ങള്‍ ചെയ്തിട്ടും അവരുടെ സമ്മേളനങ്ങളിലെ ജനകീയ പങ്കാളിത്തം എന്തുകൊണ്ട്?മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇവര്‍ ഹൈജാക്ക് ചെയ്തുവോ?സത്യത്തില്‍ ജമാത്തിന്റെ അംഗസംഖ്യ അഖിലേന്ത്യാ തലത്തില്‍ തന്നെ വളരെ കുറവാണ്.2000 ,5000 എന്നൊക്കെയാണ് കേള്‍ക്കുന്നത്.മതവിശ്വാസം ചൂഷണം ചെയ്തുകൊണ്ട് മുസ്ലീം സമുദായത്തെയും ,കപട മതെതരമുഖം കാട്ടി ,ഇടതുപക്ഷ ആശയങ്ങള്‍ മറയാക്കി മറ്റു മതസ്ഥരെയും അവര്‍ തങ്ങളുടെ സമ്മേളന വേദിയിലേക്ക് ആകര്ഷിപ്പിക്കുന്നു.അതുകൊണ്ട് തന്നെ അവരുടെ കൂടെ കാണുന്ന ജനസഞ്ചയം യാതാര്തത്ത്തില്‍ ജമാത് ഇസ്ലാമി എന്ത് എന്ന് അറിയാത്തവരാണ്.ഒരിക്കലും അത്തരം വേദികളില്‍ തങ്ങളുടെ ദൈവിക ഭരണമെന്ന ലക്ഷ്യം ഉരുവിടില്ല.പകരം ദേശീയ പാത കുടിയിരക്കലും,എന്ടോസള്‍ഫാനും ,ചെങ്ങരയുമൊക്കെ മാത്രമേ പറയു .ഇത് വഴി മനുഷ്യനെ കബളിപ്പിച്ച്ചു തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ഗൂഡപദ്ധതിയാണ് സമൂഹത്തില്‍ അടിച്ച്ചെല്‍പ്പിക്കുന്നത്. ഒരേ സമയം രാജ്യദ്രോഹത്തിന്റെയും പ്രീനനത്തിന്റെയും ചെയ്യാത്ത പാപം ചുമക്കുന്ന മുസ്ലിം സമൂഹത്തിനെ കൂനിന്മേല്‍ കുരു പോലെയുള്ള അവസ്ഥാന്തരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു."ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ"എന്ന് പറഞ്ഞു അവര്‍ രൂപീകരിച്ച സിമി എന്ന നാമധേയം ഇന്നും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നു.
ഇതെല്ലാം തുറന്നു പറയുന്ന കാരശ്ശേരിയെയും മറ്റും ജമാഅത് കാര്‍ പ്രതിരോധിക്കുന്നത് കാലങ്ങളായി അവര്‍ ഒരു മാറ്റവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ്.ഇന്നും സ്വര്‍ഗതുല്യമായ മതേതര രാഷ്ട്രത്തില്‍ മതരാഷ്ട്രവാദം പറയുന്ന ഇവര്‍ തങ്ങളുടെ നിലപാട് മാറ്റാത്തിടത്ത്തോളം കാലം സത്യം സത്യമായി തന്നെ പറയാനേ സാംസ്കാരിക നായകര്‍ക്ക് സാധിക്കൂ..
പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്.കുറെ സാമൂഹിക പ്രബുദ്ധതയുള്ള യുവത്വം ഇന്ന് ഈ വിഷലിപ്തമായ ചേരിയില്‍ അറിയാതെ അണി ചേരുന്നുണ്ട്.ആരാഷ്ട്രീയവല്‍ക്കരണത്തിന്റെ യുഗത്തില്‍ മതവിശ്വാസത്തെ മറയാക്കി ആണ് ഇത്തരക്കാര്‍ സമൂഹ മധ്യത്തില്‍ ഇറങ്ങുന്നത് എന്നത്ആണ് മേല്പറഞ്ഞ പ്രവണതയുടെ മൂല കാരണം.നൈമിഷികമായ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മുന്നണി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമരസപ്പെടലിനു മുതിര്ന്നതും മറ്റൊരു കാരണമാണ്.ഏതായാലും ഇടതുപക്ഷം അല്പം വൈകിയെങ്കിലും സുധീരമായ നിലപാട് എടുത്തു എന്നത് ഒരു മതേതര സമൂഹത്തിനു ആശ്വാസം നല്‍കുന്നു.
ഇപ്പോള്‍ ഇക്കൂട്ടര്‍ പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ടി ജമാതിന്റെ പിന്തുണ ആസ്വദിച്ച്ചവരാനെന്നു.ഇടതു മുന്നണിയെ പിന്തുണച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടല്ലല്ലോ?ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലുള്ള പ്രശ്നാധിഷിടിത പിന്തുനയാനെന്നല്ലേ ജമാഅത്കാര്‍ അന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.യുക്തിവാദം ,കമ്മ്യൂണിസം തുടങ്ങിയ ആശങ്ങളെ പ്രതിരോധിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടത് എന്ന് ജമാഅത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസിലാക്കാം. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ വായാടിത്തം ഉരുവിടുന്ന സമയം തന്നെ ആണവ കരാറിന്റെ കേരളത്തില ബ്രാണ്ട് അമ്ബാസിടര്‍ ആയിരുന്ന എം ഐ ഷാനവാസിനെ പിന്തുനച്ച്ചത് കൊണ്ഗ്രസ്സിലെ വ്യത്യസ്ത ശബ്ദം എന്ന് പറഞ്ഞതിന്റെ അര്‍ഥം സാക്ഷാല്‍ ജമാതുകാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല.പിന്നീടാണ് അറിയുന്നത് ഷാനവാസ് അസി:അമീറിന്റെ ഭാര്യയുടെ ബന്ധുവാണെന്നു.ആണവ കരാറിനെതിരെ ചുവരെഴുത്ത് നടത്തിയ ഇക്കൂട്ടര്‍ ആണവ കരാറിനെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന പ്രണബ് മുഖര്‍ജിയെ പശ്ചിമ ബംഗാളില്‍ പിന്തുണച്ചതും സമൂഹം കണ്ടതാണ്.ഈ രാഷ്ട്രീയ നെറികേടുകള്‍ എന്തിലെക്കാന് വിരല്‍ ചൂണ്ടുന്നത്?സ്ഥാപകാചാര്യന്‍ അബൂ അലാ മൌദൂദിയുടെ മത രാഷ്ട്ര സ്വപ്നം പൂവണിയിക്കാന്‍ ആരുമായും ഏത് തരത്തിലുമുള്ള അവിശുദ്ധ ബന്ധത്തിനു തങ്ങള്‍ തയ്യാറാണ് എന്നാണ് .
ഇടയ്ക്കിടയ്ക്ക് സച്ചാര്‍ കമ്മിറ്റിയെ പറ്റി വചാലരാവുന്ന ഇവര്‍ തന്നെ തങ്ങളുടെ അംഗങ്ങളോട് ജനാധിപത്യ സംവിധാനത്തില്‍ ജോലിചെയ്യരുതെന്നു ഭരണഘടനയിലൂടെ തന്നെ ആഹ്വാനം ചെയ്യുന്നു.രാജ്യസുരക്ഷയെ പറ്റി മുതലകണ്ണീര്‍ പൊഴിക്കുന്ന അതെ സമയത്ത് കാശ്മീര്‍ താഴ്വരയില്‍ ജമാതിന്റെ വേറിട്ട ഘടകം നില നിറുത്തി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍ ,അള്ള ടൈഗേര്സ് തുടങ്ങിയ ഭീകര വാദി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല അവരെ ഏകോപിപ്പിക്കുക എന്ന മഹത് കര്‍മവും തങ്ങള്‍ ചെയ്യന്നു എന്ന് അഭിമാനപൂര്‍വ്വം അവരുടെ മാസികയായ പ്രബോധനത്തില്‍ അച്ചടിച്ചതിനെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യന്‍ പൌരനു സാധിക്കുമോ?
പ്ലാച്ചിമടയില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ തങ്ങളുടെ പത്രവം വഴി കോളയുടെ പരസ്യം നല്‍കുന്നു.സ്ത്രീയെ കച്ചവട ചരക്കാക്കുന്നതിനെതിരെ വനിതാ വിഭാഗത്തെ കൊണ്ട് സമരം ചെയ്യിക്കുമ്പോള്‍ അഖിലേന്ത്യാ അമീറിന്റെ സാനിധ്യത്തില്‍ പോലും അര്‍ദ്ധനഗ്നത കാട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ അച്ചടിച്ചു സപ്ലിമെന്റുകലാക്കി പൊതുവിതരണം നടത്തുന്നു.
ഇത് വായിക്കുന്ന ഒരാള്‍ ചിന്തിച്ചേക്കാം ഇത്രയൊക്കെ തോന്യാസങ്ങള്‍ ചെയ്തിട്ടും അവരുടെ സമ്മേളനങ്ങളിലെ ജനകീയ പങ്കാളിത്തം എന്തുകൊണ്ട്?മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇവര്‍ ഹൈജാക്ക് ചെയ്തുവോ?സത്യത്തില്‍ ജമാത്തിന്റെ അംഗസംഖ്യ അഖിലേന്ത്യാ തലത്തില്‍ തന്നെ വളരെ കുറവാണ്.2000 ,5000 എന്നൊക്കെയാണ് കേള്‍ക്കുന്നത്.മതവിശ്വാസം ചൂഷണം ചെയ്തുകൊണ്ട് മുസ്ലീം സമുദായത്തെയും ,കപട മതെതരമുഖം കാട്ടി ,ഇടതുപക്ഷ ആശയങ്ങള്‍ മറയാക്കി മറ്റു മതസ്ഥരെയും അവര്‍ തങ്ങളുടെ സമ്മേളന വേദിയിലേക്ക് ആകര്ഷിപ്പിക്കുന്നു.അതുകൊണ്ട് തന്നെ അവരുടെ കൂടെ കാണുന്ന ജനസഞ്ചയം യാതാര്തത്ത്തില്‍ ജമാത് ഇസ്ലാമി എന്ത് എന്ന് അറിയാത്തവരാണ്.ഒരിക്കലും അത്തരം വേദികളില്‍ തങ്ങളുടെ ദൈവിക ഭരണമെന്ന ലക്ഷ്യം ഉരുവിടില്ല.പകരം ദേശീയ പാത കുടിയിരക്കലും,എന്ടോസള്‍ഫാനും ,ചെങ്ങരയുമൊക്കെ മാത്രമേ പറയു .ഇത് വഴി മനുഷ്യനെ കബളിപ്പിച്ച്ചു തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ഗൂഡപദ്ധതിയാണ് സമൂഹത്തില്‍ അടിച്ച്ചെല്‍പ്പിക്കുന്നത്. ഒരേ സമയം രാജ്യദ്രോഹത്തിന്റെയും പ്രീനനത്തിന്റെയും ചെയ്യാത്ത പാപം ചുമക്കുന്ന മുസ്ലിം സമൂഹത്തിനെ കൂനിന്മേല്‍ കുരു പോലെയുള്ള അവസ്ഥാന്തരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു."ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ"എന്ന് പറഞ്ഞു അവര്‍ രൂപീകരിച്ച സിമി എന്ന നാമധേയം ഇന്നും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നു.
ഇതെല്ലാം തുറന്നു പറയുന്ന കാരശ്ശേരിയെയും മറ്റും ജമാഅത് കാര്‍ പ്രതിരോധിക്കുന്നത് കാലങ്ങളായി അവര്‍ ഒരു മാറ്റവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ്.ഇന്നും സ്വര്‍ഗതുല്യമായ മതേതര രാഷ്ട്രത്തില്‍ മതരാഷ്ട്രവാദം പറയുന്ന ഇവര്‍ തങ്ങളുടെ നിലപാട് മാറ്റാത്തിടത്ത്തോളം കാലം സത്യം സത്യമായി തന്നെ പറയാനേ സാംസ്കാരിക നായകര്‍ക്ക് സാധിക്കൂ..
പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്.കുറെ സാമൂഹിക പ്രബുദ്ധതയുള്ള യുവത്വം ഇന്ന് ഈ വിഷലിപ്തമായ ചേരിയില്‍ അറിയാതെ അണി ചേരുന്നുണ്ട്.ആരാഷ്ട്രീയവല്‍ക്കരണത്തിന്റെ യുഗത്തില്‍ മതവിശ്വാസത്തെ മറയാക്കി ആണ് ഇത്തരക്കാര്‍ സമൂഹ മധ്യത്തില്‍ ഇറങ്ങുന്നത് എന്നത്ആണ് മേല്പറഞ്ഞ പ്രവണതയുടെ മൂല കാരണം.നൈമിഷികമായ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മുന്നണി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമരസപ്പെടലിനു മുതിര്ന്നതും മറ്റൊരു കാരണമാണ്.ഏതായാലും ഇടതുപക്ഷം അല്പം വൈകിയെങ്കിലും സുധീരമായ നിലപാട് എടുത്തു എന്നത് ഒരു മതേതര സമൂഹത്തിനു ആശ്വാസം നല്‍കുന്നു.
