Monday, July 19, 2010

"പാരമ്പര്യം" തിട്ടൂരത്തിനു പച്ചക്കൊടിയാകുമോ?

      50 ഇല്‍ ഏറെ ദിവസം നിയമം ലംഘിക്കാതെ സമരം നടത്തിയിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി കോട്ടയം സി എം എസ്‌ കോളേജിലെ വിദ്യാര്‍ഥി പ്രക്ഷോഭം സ്വാഭാവിക വൈകാരിക തലത്തില്‍ എത്തിച്ചേര്‍ന്നു.അതിന്റെ ഭാഗമായി ചില അനിഷ്ട സംഭവങ്ങള്‍ സംഭവങ്ങള്‍ നടന്നു എന്നത്  യാതാര്‍ത്ഥ്യം ആണ്.ഉടന്‍ തന്നെ ഒരു ഗുണ്ട നേതാവിന്റെ ശൈലിയില്‍ പറന്നെത്തി ദൈവത്തിന്റെ കുഞ്ഞാടുകളുടെ സ്വന്തം കുഞ്ഞൂഞ്ഞും കോണ്ഗ്രസ് ഗുണ്ടകളും കൂടി കോളേജിന്റെ സംരക്ഷണം ഏറ്റെടുത്തു.ഇനി നിങ്ങള്‍ വരേണ്ടതില്ല ഞങ്ങള്‍ നോക്കി കൊള്ളാം എന്ന്  എസ്‌ പി യെ വിളിച്ചു പറഞ്ഞു വീമ്പിളക്കിയ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ ചാനല്‍ പൈങ്കിളികളും വാനോളം പാടി പുകഴ്ത്തി.

      എന്നാല്‍ പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ച്ചെടുക്കാതെ ഒരു വിട്ടു വീഴ്ചക്കില്ലെന്ന് എസ്‌ എഫ് ഐ യും പുറത്താക്കിയ വിദ്യാര്‍ഥിയെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റും നിലപാട് വ്യക്തമാക്കിയതോടെ കലാലയ അന്തരീക്ഷം കലുഷിതമായി തുടരും ഉറപ്പായി.വളരെ നല്ല പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥി നേതാവിനെ ആണ് പുഅരത്തക്കി എന്നതും പുറത്താക്കലിനു കാരണമായി ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നതും പുറത്താക്കല്‍ ഉത്തരവിന്റെ കാര്‍മികത്ത്വം വഹിച്ച പ്രിന്‍സിപ്പാളിന്റെ സ്വഭാവഗുണം "കെങ്കേമം" ആണെന്നതും ശ്രദ്ധേയമാണ്.ഏതായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു,പ്രശ്നം ഒത്തുതീര്‍ത്തു നല്ല രീതിയില്‍ അധ്യയനം തുടരണം  എന്ന ലക്‌ഷ്യം  മുന്‍ നിറുത്തി ജനപ്രതിനിധികളും മാനേജുമെന്റും വിദ്യാര്‍ഥി പ്രതിനിധികളും സര്‍ക്കാര്‍ നിയോഗിച്ച എ ഡി എം ഇന്റെ സാനിധ്യത്തില്‍ ധാരണയുണ്ടാക്കി.പൂര്‍ണ്ണ മനസ്സോടു കൂടെ അല്ലെങ്കിലും സുഗമമായ അധ്യയനം പുനസ്ഥാപിക്കണം എന്ന താല്പര്യം മുന്‍ നിറുത്തി എസ്‌ എഫ് ഐ യും ജനപ്രധിനിധികളും മാനേജുമെന്റും മുന്നോട്ടു വച്ച  ധാരണക്ക് സമ്മതം മൂളി.വിദ്യാര്‍ഥിയെ തിരിച്ചെടുക്കില്ലെന്നും പരീക്ഷ എഴുതിക്കാംഎന്നും ഉള്ള പരസ്പര ധാരണയില്‍ പ്രശ്നം ഒത്തുതീര്‍ന്നു എന്ന്  മാധ്യമങ്ങളിലൂടെ കേരള സമൂഹവും അറിഞ്ഞു.

  എന്നാല്‍ ഈ ധാരണ കാറ്റില്‍ പരത്തി കൊണ്ട് ,കേരളത്തെ ഞെട്ടിച്ചു കൊണ്ട്  പുറത്താക്കപ്പെട്ട ജയ്ക്ക് എന്ന വിദ്യാര്‍ഥിയുടെ പരീക്ഷ അപേക്ഷ ഫാറം പോലും വാങ്ങാതെ ,ഹാജര്‍ വിവരവും ഇന്റെര്‍ണല്‍ മാര്‍ക്കും സര്‍വ്വകലാശാലയിലേക്ക് അയക്കാതെ പ്രിന്‍സിപ്പാളും മാനേജുമെന്റും വീണ്ടും  തനിനിറം കാട്ടി.ഈ വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്  സര്‍വ്വകാലാശാല വൈസ് ചാന്‍സിലര്‍ ഡോ:രാജന്‍ ഗുരുക്കള്‍ സത്യം തുറന്നു പറഞ്ഞു.വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സി എം എസ്‌ കോളേജില്‍ അടക്കം പുതിയ സംഭവം അല്ലെന്നും അത് കൈകാര്യം ചെയ്യുന്നതില്‍ പ്രിന്‍സിപ്പാളിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.ഈ സംഭവം പരിഹരിക്കാന്‍ മൂന്നു തവണ ചര്‍ച്ചക്കായി വിളിപ്പിച്ചിട്ടും പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയില്‍ വന്നില്ലെന്നും ഒരു authorization letter പോലും ഇല്ലാതെ ഒരു അഭിഭാഷകനെ പറഞ്ഞയക്കുകവഴി സര്‍വ്വകലാശാല നിയമം ലംഘിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.


   ഇത് കേട്ടയുടന്‍ വൈസ് ചാന്‍സിലര്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നു എന്ന വിലകുറഞ്ഞ ആരോപണവുമായി കുഞ്ഞൂഞ്ഞും കുട്ട്യോളും രംഗത്തെത്തി.ദൈവത്തിന്റെ സ്വന്തം കുഞ്ഞാടുകള്‍ യോഗം ചേര്‍ന്ന് പത്ര സമ്മേളനം വിളിച്ചു പറഞ്ഞു വൈസ് ചാന്‍സിലര്‍ സഭയെ അപമാനിച്ചു എന്നും കുഞ്ഞൂഞ്ഞിന്റെയും മാണിയുടെയും ചട്ടുകമായ ഗവര്‍ണര്‍ക്ക്‌ പരാതി നകുമെന്നും. സര്‍വകലാശാലയ്ക്ക് കീഴിലെ ഒരു കോളേജിന്റെ  സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പ്രിന്സിപ്പാളെ വൈസ് ചാന്‍സിലര്‍ വിമര്‍ശിച്ചാല്‍ അത് സി എസ്‌ ഐ സഭക്ക് നേരെയുള്ള വിമര്‍ശനമാകുന്നത്  എങ്ങനെ?വിദ്യാര്‍ത്ഥിക്ക് വേണ്ട ഹാജര്‍ നില എന്ന് പറയുന്ന മാനെജുമെടു ഹാജര്‍ എങ്ങിനെ നഷ്ടപ്പെട്ടു എന്ന് പറയാത്തതെന്തേ?പുഷപഗിരി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ്‌  വിദ്യാര്തിക്ക് 106 ദിവസത്തെ ഹാജര്‍ ഇളവു നല്‍കാമെങ്കില്‍ എന്തുകൊണ്ട് ബി എ കമ്മ്യൂണിക്കെട്ടിവ്  ഇംഗ്ലീഷ് വിദ്യാര്‍ത്ഥിക്ക് ഹാജര്‍ ഇളവു നല്‍കിക്കൂട?

    അതിലും വിചിത്രമാണ്  മനെജുമെന്റിന്റെയും പുരകത്തുമ്പോള്‍  വഴ നടാന്‍ ശ്രമിക്കുന്ന കൊണ്ഗ്രസ്സു കാരുടെയും വാദം.200 വര്‍ഷം പാരമ്പര്യമുള്ള കോളേജും അതിന്റെ മാനേജുമെന്റും എന്ത് പോക്രിത്തരം ചെയ്താലും സര്‍ക്കാരും സര്‍വ്വകലാശാലയും മിണ്ടാന്‍ പാടില്ലത്രേ! എങ്ങാന്‍ മിണ്ടിയാല്‍ പാരമ്പര്യത്തെ അവഹേളിക്കല്‍ ആണത്രേ!ഇത് തന്നെയാണ് ഞാന്‍ പഠിക്കുന്ന കോളേജിന്റെ മാനേജുമെന്റും എന്നോട് പറഞ്ഞത് .തങ്ങള്‍ക്കു ഒരു പാട് പാരമ്പര്യം ഉണ്ടെന്നും നഴ്സറി മുതല്‍ പ്രൊഫഷണല്‍ കോളേജു വരെ നടത്തുന്ന തങ്ങളുടെ തെറ്റുകളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും.സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെയും നിയമങ്ങളെയും കാറ്റില്‍ പറത്താന്‍ പറയുന്ന ന്യായം പാരമ്പര്യം!സത്യത്തില്‍ ക്രാന്തദര്‍ശികള്‍ ആയിരുന്ന ഇവരുടെ പൂര്‍വികര്‍ ദീര്‍ഖ വീക്ഷണത്തോടെ നടത്തിയ സല്കര്‍മങ്ങളുടെ മഹത്വം അവരുടെ പിന്‍ഗാമികള്‍ എന്ന് വീമ്പിളക്കുന്ന ഈ അഹങ്കാരികള്‍ പിച്ചി ചീന്തുകയല്ലേ?

     ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചെറു മകന്‍ ഇന്ത്യന്‍ ഭരണഘടന  അംഗീകരിക്കില്ല എന്ന് പറഞ്ഞാല്‍ സമൂഹം ആ നിലപാടിനെ അംഗീകരിക്കുമോ?അതോപോലെ തന്നെ "പാരമ്പര്യം" ഉള്ള ഏത് മാനേജുമെന്റും നിയമത്തെയും ധാര്‍മികതയെയും  തൃണവല്കരിച്ചു കാട്ടുന്ന തിട്ടൂരവും കള്ളക്കച്ച്ചവടവും  ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ല എന്ന സത്യം  അവര്‍ തന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ആ തിരിച്ചറിവ്  ഉണ്ടാകുന്നത് വരെ സമരഭൂവില്‍ തുടരാന്‍ വിദ്യാര്‍ഥി സംഘടനകള്‍ നിര്‍ബന്ധിതരാകും.

Monday, July 5, 2010

ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈ കോര്‍ക്കാം..

  കഴിഞ്ഞ മൂന്നു മാസത്ത്തിടയില്‍ സംഭവിച്ച രണ്ടു സംഭവങ്ങള്‍ കേരള മനസ്സാക്ഷിയെ വല്ലാതെ പിടിച്ചു കുലുക്കിയിരിക്കുന്നു.സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് പോലെ കേരളം ഭ്രാന്താലയമാണോ എന്ന് ലോകം മുഴുവന്‍ ഇന്ന്നു ആശങ്കപ്പെടുന്നു..എന്താണ് സംഭവിച്ചത് എന്ന് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം..

  ഏതാനും മാസം മുമ്പ് തൊടുപുഴ ന്യുമാന്‍ കോളേജില്‍ വിതരണം ചെയ്യപ്പെട്ട പരീക്ഷാ ചോദ്യ പേപ്പറിലെ  താഴെ കാണുന്ന വിവാദ പരാമര്‍ശമാണ് എല്ലാ വിവാദങ്ങള്‍ക്കും ഇന്ന് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൈപത്തി വെട്ടലിനും വരെ ഇടയാക്കിയിരിക്കുന്നത്.
  

  മത വികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞു വ്യാപക പ്രതിക്ഷേധം ഉയര്‍ന്നപ്പോള്‍ പ്രബുദ്ധകേരളം ആ വികാരം മാനിച്ചു കൊണ്ട് തന്നെ ഉയര്‍ന്നു പ്രവര്ത്തിച്ച്ചു.സര്‍ക്കാര്‍ ഇടപെട്ടു.ഉത്തരവാദിയായ അധ്യാപകനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു.കോളേജ് മാനെജ്മെന്റ് അദ്ദേഹത്തെ സസ്പെന്റു ചെയ്തു.താന്‍ ചെയ്ത പോക്കണം കേടു മനസ്സിലാക്കി അദ്ധ്യാപകന്‍ സമൂഹത്തോട് പരസ്യമായി മാപ്പും പറഞ്ഞു.മനുഷ്യന് വേണ്ടി മനുഷ്യത്വം മുന്നിരുത്തി ഉണ്ടായപ്പെട്ടു എന്ന് പൌരോഹിത്യം അവകാശപ്പെടുന്ന മതത്തിന്റെ വ്രണപ്പെട്ട വികാരങ്ങളുടെ വ്രണം ഇതോടു കൂടി സ്വാഭാവികമായി ഉണങ്ങേണ്ടാതല്ലേ?  

  പക്ഷെ വീണ്ടും ഇന്നലെ ആ ഞായറാഴ്ച പ്രഭാതത്തില്‍ സമൂഹത്തിന്റെ കറുത്ത കരങ്ങള്‍ എന്താണ് ചെയ്തത്.മനുഷ്യ സഹജമായ തെറ്റ് ചെയ്ത ഒരാളെ,അതിന്റെ പേരില്‍ വിചാരണ നേരിടുന്ന അധ്യാപകനെ കൊത്തിയരിഞ്ഞു കൈപത്തി വെട്ടിമാറ്റി.ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ കയ്യും കാലും തരിച്ചു പോയി..അങ്ങ് താലിബാനിലും ഇന്ത്യയിലെ പിന്നോക്ക നിരക്ഷര സംസ്ഥാനങ്ങളിലും നടക്കുന്ന കാടത്തം ഇന്നിതാ നമ്മുടെ മുന്‍പില്‍.

  ന്യൂമാന്‍ കോളേജ് സംഭവത്തിന്റെ എല്ലാ അസ്വസ്ഥകളും മാറി എല്ലാം മറന്നു മുന്നോട്ടു പോകുമ്പോള്‍ ഇത്തരം ഒരു "ചെറ്റത്തരം" ആര്‍ക്കു വേണ്ടി..സര്‍വ്വവും സഹിച്ചു മാപ്പ് നല്‍കി മനുഷ്യര്‍ക്ക്‌ സ്വര്‍ഗ്ഗവുമായി കാത്തിരിക്കുന്ന ദൈവത്തിനു വേണ്ടിയോ?അല്ലെങ്കില്‍ ആ ദൈവത്തിന്റെ സന്ദേശ വാഹകനായ പ്രവാചകന് വേണ്ടിയോ?അല്ല!!മനുഷ്യന്‍ മനുഷ്യനായി മനുസ്യത്വത്ത്തോടെ ജീവിക്കുന്നതില്‍ അസ്വസ്ഥമായ ചില മത തീവ്രവാദ മൌലികവാദ തൊഴിലാളികള്‍ക്ക് വേണ്ടി. ഇന്നലത്തെ  ടിവി ചാനല്‍ ചര്‍ച്ചകളില്‍ അത്തരം ഒരു സംഘടനയുടെ പ്രതിനിധി ഈ സംഭവത്തെ അവലപിക്കാന്‍ പോലും തയ്യാറാവാതെ മലക്കം മറിയുന്നത് കണ്ടില്ലേ?പിടിക്കപ്പെട്ട ചില യുവാക്കള്‍ ഈ ചേരിയില്‍ പെട്ടവരല്ലെ?പോലീസ്നോട് സഹകരിക്കുന്നതിന് പകരം തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കണം എന്ന് പറഞ്ഞു ജാഥ നടത്തുകയല്ലെ അവര്‍ ചെയ്തത്?കാലത്തെ അതിജീവിച്ച ഇസ്ലാമിന് ഇനിയും വാളെടുക്കുന്ന പോരാട്ടങ്ങള്‍ ആവശ്യമാണെന്ന് ഖുറാനിലെ സന്ദര്‍ഭോചിതമായ വരികളെ അടര്‍ത്തിയെടുത്ത് യുവാക്കളെ തങ്ങളുടെ വിഷലെപിത അണിയില്‍ നിരത്തുന്ന അടിക്കടി പേര് മാറ്റുന്ന ഇത്തരം സാമൂഹിക വിരുധസംഘത്തെ എത്ര്ത്ത് തോല്‍പ്പിക്കാന്‍ സമാധാനത്തിന്റെ സന്തെഷവാഹകരായവര  മറക്കുന്നുവോ? "പ്രതിരോധം അപരാധമല്ല" എന്ന് പറഞ്ഞു ആക്രമണം നടത്തുന്നതിനെ ഇസ്ലാമിന്റെ ഭൂമികയില്‍ ന്യായീകരിക്കാന്‍ ആകുമോ?ഒരു ഇസ്ലാമിക രാജ്യത്തും കിട്ടാത്ത പരിഗണനയും ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും ആസ്വദിച്ചു അനുഭവിച്ചു ഈ നാടിന്റെ സമാധാനം തകര്‍ക്കാനാണോ കുബുധ്ധികളെ നിങ്ങളുടെ പുറപ്പാട്?

കാലം എന്നോടും ഇത് വായിക്കുന്ന സമനസ്കരോടും ആഹ്വാനം ചെയ്യുന്നു-മത ഗ്രന്ഥങ്ങളിലെ വരികളെ അടര്‍ത്തിയെടുത്ത് യുഅവാക്കളെ തെറ്റി ധരിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധ കോമരങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക് കൈ കോര്‍ക്കാം.അല്ലെങ്കില്‍ ഈ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.സാമ്രാജ്യത്വം അടക്കമുള്ള മനുഷ്യ വിരുദ്ധ ശക്തികള്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

വാല്‍കഷ്ണം:ചോദ്യ പേപ്പറിലെ വരികള്‍ ഇടതു പക്ഷ ചിന്തകനായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്നാണ് എന്നും  കുഞ്ഞു മുഹമ്മദിന്റെ കൈപത്തി വെട്ടാതിരുന്നത് എന്ത് കൊണ്ട് എന്നുമാണ് വലതുപക്ഷ ബുദ്ധിജീവികള്‍ ആശങ്കപ്പെടുന്നത്.എന്ത് സംഭവിച്ചാലും ഇടതു പക്ഷത്തിന്റെ ചോരതന്നെ വലതു പക്ഷത്തിനു കൌതുകം!!
==================================================
തിരക്കഥയുടെ രീതി ശാസ്ത്രം' തന്റെ പുസ്തകമല്ല -പി.ടി. കുഞ്ഞുമുഹമ്മദ്(കടപ്പാട്:മാധ്യമം ദിനപ്പത്രം)
Friday, March 26, 2010
തൃശൂര്‍: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ കോളജ് അധികൃതര്‍ പറയുന്ന 'തിരക്കഥയുടെ രീതി ശാസ്ത്രം' താന്‍ രചിച്ചതല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. തന്റെ പ്രഭാഷണങ്ങളിലും ചാനലുകളിലെ മുഖാമുഖങ്ങളിലും സ്ഥിരം പറയാറുള്ള ഭ്രാന്തനായ ഒരാളുടെ സംഭാഷണങ്ങളാണ് ചോദ്യപേപ്പറിലേക്ക് കടമെടുത്തിട്ടുള്ളത്. ഇതിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടത് ആ വിവരമില്ലാത്ത അധ്യാപകനാണെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.സ്വാഭാവികമായും ഇതിലെ മുഹമ്മദ് എന്ന കഥാപാത്രം പ്രവാചകനാണെന്ന് വിശ്വാസികള്‍ കരുതുകയും ചെയ്തു.

എന്തായാലും കോളജുകാര്‍ പറഞ്ഞത് ശരിയല്ല. നാസറുദ്ദീന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ് താന്‍ പ്രഭാഷണങ്ങളില്‍ സംസാരിക്കാറുള്ളത്. നാസറുദ്ദീനെ മുഹമ്മദാക്കി മാറ്റിയത് തനിക്കറിയില്ല. ഈ സംഭാഷണശകലങ്ങള്‍ താന്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചത് വായിച്ചോ പ്രഭാഷണം കേട്ടോ ആകണം അധ്യാപകന്‍ ഇത്തരം പ്രവൃത്തിക്ക് തുനിഞ്ഞത്. എന്നാല്‍, പേരുമാറ്റത്തെ നിസാരമാക്കി കണ്ടതാണ് കുഴപ്പമായത്. പലപ്പോഴും പലയിടങ്ങളില്‍ കണ്ട ആളുകളെ നിരീക്ഷിച്ചാണ് സിനിമയിലെ കഥാപാത്രങ്ങളേയും രൂപപ്പെടുത്തുന്നത്.

അത്തരമൊരു കഥാപാത്രം മാത്രമാണ് ഈ ഭ്രാന്തനും എന്നും അദ്ദേഹം വെളിപ്പെടുത്തി"



 സംഭാഷണ ശകലം എടുത്തു എന്ന് പറയുന്ന പറപ്പെടുന്ന പുസ്തകത്തിന്റെ താളുകളിതാ ...കുഞ്ഞു മുഹമ്മദോ അതോ അധ്യാപാണോ തെറ്റ് ചെയതത്തു വലതു പക്ഷ ബുദ്ധി ജീവികളെ ?

Saturday, July 3, 2010

പ്രതികരിച്ച എനിക്കെതിരെ തിരിഞ്ഞവര്‍ ഇത് കൂടി കാണൂ..

മനുഷ്യ മനസ്സിന്റെ പ്രതികരണങ്ങളെ തടുക്കാന്‍ ആര്‍ക്കും ആകില്ല...ഒരു തരത്തില്‍ മറ്റൊരു തരത്തില്‍ ..എത്ര ശ്രമിച്ചാലും...എത്ര വായ്കള്‍ മൂടിക്കെട്ടിയാലും..എങ്ങിനെയൊക്കെ അടിച്ചമര്‍ത്ത്തിയാലും എന്നെങ്കിലും  ഒരു പൊട്ടിത്തെറിയായി പുറത്തുവരും..അതിനെ തോല്‍പ്പിക്കാന്‍ സാമ്രാജ്യത്വത്തിന് പോലും കഴിഞ്ഞിട്ടില്ല . 

ദയവായി നിങ്ങളുടെ കണ്ണുകളില്‍ പെടാതെ കിടക്കുന്ന ഇത് കൂടി മായ്ച്ചു കളയൂ....







വലിയ തെറ്റുകളെ മറക്കാന്‍ ,പ്രത്യേകിച്ചും ഈ ഹൈടെക് യുഗത്തില്‍..ഒരിക്കലും കഴിയില്ല..എത്ര മാച്ചാലും അത്തരം പാപത്തിന്റെ കറകള്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരും...എത്രയൊക്കെ മാച്ച്ചിട്ടും മായാതെ കിടക്കുന്ന പ്രതികരണങ്ങള്‍ വിളിച്ചോതുന്നത്‌ എന്തെന്ന് മനസ്സിലാക്കി മുന്‍ഗാമികള്‍ തെളിച്ചു തന്ന പാതയിലേക്ക് തിരിഞ്ഞു പോകൂ... .അവിടെ മാത്രമാണ് നിങ്ങളുടെ വിജയം...

തെറ്റുകള്‍ തിരുത്തുക എന്നതേ ശാശ്വത പരിഹാരമായുള്ളൂ..... തെറ്റ് ചൂണ്ടിക്കനിക്കുന്നവനെ തെറ്റുകാരനാക്കുക എന്ന പഴകിയ കൌശലം ഒന്നിനും ഒരു പരിഹാരമേ അല്ല....


   

Thursday, July 1, 2010

വികസന മുന്നണിയുടെ കവചിത മുഖം.


2 ആഴ്ചകള്‍ക്ക് മുമ്പ് മതിലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റര്‍ "ജനകീയ വികസന മുന്നണിയുടെ പഞ്ചായത്ത് തല പ്രഖ്യാപനം".സമ്മേളന സ്ഥലത്ത് ചെന്നപ്പോളാണ്‌ മനസ്സിലായത്‌ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം  നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ പ്രാരംഭ സംരംഭത്തിനു നാന്ദി കുറിക്കലാണ് എന്ന്.എവിടെയും ജമാഅത്തെ ഇസ്ലാമിയെന്നോ സോളിടാരിറ്റി എന്നോ എഴുതി വച്ചിരുന്നില്ല.പക്ഷെ അവിടെ ചെന്നപ്പോള്‍ കണ്ടത് ജമാത് കാരെയും   സോളിടാരിറ്റി കാരെയും ആ സംഘടന എന്തെന്നറിയാതെ മതവിശ്വാസത്തെ മുന്നിരുത്തി അണി ചേര്‍ന്നവരും ഇതെന്തെന്നു അറിയാന്‍ ഒത്തുകൂടിയ എന്നെപ്പോലെയുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചു ആളുകളും.അതിനു കുറച്ചു നാള്‍ മുമ്പ് തൊട്ടടുത്ത പ്രദേശത്ത് നടത്തിയ "പ്രകാശം പരത്തുന്ന പ്രസ്ഥാനം" എന്ന ജമാത്തിന്റെ  ഏരിയാ കംപൈനില്‍ കണ്ട പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറയായ വെളുത്ത തുണി ഇല്ലായിരുന്നു.സ്വാഗത പ്രസംഗിക മുഖ്യാതിഥി ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം മേധാവി ഹമീദ് വാണിമെലിനെ സദസ്സിനു പരിചയപ്പെടുത്തിയത് "പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍"എന്നായിരുന്നു.ഇത്തരത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലത് ഒഴിവാകിയും മറ്റു ചിലത് ആഗീരണം ചെയ്തും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തി തങ്ങളുടെ "മത രാഷ്ട്ര വാദം" നടപ്പിലാക്കാന്‍ ഒരേ സമയം വികസനവും വികസന വിരോധവും മറയാക്കി ജമാഅത്കാരും അവരുടെ പോഷക സംഘടനകളും നടത്ത്തിക്കൂട്ടുന്ന പെക്കൂത്തുകളുടെ  ഉദാഹരണമാണ് ഇത്തരം വികസനമുന്നനികള്‍.കപടമുഖത്തിനു മേനി കൂട്ടാന്‍ വേദിയില്‍ ചില സരോജിനികളും ജോസെഫുമാരും.


സത്യത്തില്‍ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തരം കവചിത മുഖം അനിവാര്യമാണ് .കാരണം അവരുടെ ഭരണഖടനയിലെ വരികള്‍ തന്നെ നമ്മോടു പറയുന്നു.
"6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.

7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.



8. നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക."(source :www.jihkerala.org ).

ദൈവികമാല്ലത്ത്ത ഭരണവ്യവസ്ഥിതിയെ അംഗീകരിക്കാത്ത ജമാത്തുകാര്‍ എന്തിനാണ് സ്വന്തം സ്ഥാനാര്‍ഥികളെ മറ്റൊരു മുഖം മൂടിയോടെ ജനാധിപത്യ സംവിധാനത്തിലേക്ക് മത്സരിപ്പിക്കുന്നത്?കാരണം ജമാഅത് കേരള അമീര്‍ ആരിഫലി ജയ്ഹിന്ദ് ചാനലിനു നല്‍കിയ അഭിമുഖത്തിലുണ്ട്."ഞങ്ങള്‍ ജനാധിപത്യത്തെ അംaഗീകരിക്കുന്നു.പക്ഷെ ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ ഒരു മൂല്യാധിഷ്ടിത വ്യവസ്ഥ ഞങ്ങള്‍ മുന്നോട്ടു വക്കുന്നു".ഉദ്ദേശം വ്യക്തം.നിയമനിര്മാന സഭകളില്‍ നുഴഞ്ഞു കയറി മത രാഷ്ട്രം  സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷമെന്നു സാഹിത്യ പരമായി പറഞ്ഞെന്നു മാത്രം.
 ഇപ്പോള്‍ ഇക്കൂട്ടര്‍ പറയുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ജമാതിന്റെ പിന്തുണ ആസ്വദിച്ച്ചവരാനെന്നു.ഇടതു മുന്നണിയെ പിന്തുണച്ചത്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടല്ലല്ലോ?ദേശീയ തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലുള്ള പ്രശ്നാധിഷിടിത പിന്തുനയാനെന്നല്ലേ ജമാഅത്കാര്‍ അന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.യുക്തിവാദം ,കമ്മ്യൂണിസം തുടങ്ങിയ ആശങ്ങളെ  പ്രതിരോധിക്കാനാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടത്‌ എന്ന് ജമാഅത് പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസിലാക്കാം. സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ വായാടിത്തം ഉരുവിടുന്ന സമയം തന്നെ ആണവ കരാറിന്റെ കേരളത്തില ബ്രാണ്ട് അമ്ബാസിടര്‍ ആയിരുന്ന എം ഐ ഷാനവാസിനെ പിന്തുനച്ച്ചത് കൊണ്ഗ്രസ്സിലെ വ്യത്യസ്ത ശബ്ദം എന്ന് പറഞ്ഞതിന്റെ അര്‍ഥം സാക്ഷാല്‍ ജമാതുകാര്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല.പിന്നീടാണ് അറിയുന്നത് ഷാനവാസ്  അസി:അമീറിന്റെ ഭാര്യയുടെ ബന്ധുവാണെന്നു.ആണവ കരാറിനെതിരെ ചുവരെഴുത്ത് നടത്തിയ ഇക്കൂട്ടര്‍  ആണവ കരാറിനെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന  പ്രണബ് മുഖര്‍ജിയെ പശ്ചിമ ബംഗാളില്‍ പിന്തുണച്ചതും സമൂഹം കണ്ടതാണ്.ഈ രാഷ്ട്രീയ നെറികേടുകള്‍ എന്തിലെക്കാന് വിരല്‍ ചൂണ്ടുന്നത്?സ്ഥാപകാചാര്യന്‍  അബൂ അലാ മൌദൂദിയുടെ മത രാഷ്ട്ര സ്വപ്നം പൂവണിയിക്കാന്‍ ആരുമായും ഏത് തരത്തിലുമുള്ള അവിശുദ്ധ ബന്ധത്തിനു തങ്ങള്‍ തയ്യാറാണ് എന്നാണ് .

ഇടയ്ക്കിടയ്ക്ക് സച്ചാര്‍ കമ്മിറ്റിയെ പറ്റി വചാലരാവുന്ന   ഇവര്‍ തന്നെ തങ്ങളുടെ അംഗങ്ങളോട് ജനാധിപത്യ സംവിധാനത്തില്‍ ജോലിചെയ്യരുതെന്നു ഭരണഘടനയിലൂടെ  തന്നെ ആഹ്വാനം ചെയ്യുന്നു.രാജ്യസുരക്ഷയെ പറ്റി മുതലകണ്ണീര്‍   പൊഴിക്കുന്ന അതെ സമയത്ത് കാശ്മീര്‍ താഴ്വരയില്‍ ജമാതിന്റെ വേറിട്ട ഘടകം നില നിറുത്തി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ഹിസ്ബുള്‍ മുജാഹിദീന്‍ ,അള്ള ടൈഗേര്സ് തുടങ്ങിയ ഭീകര വാദി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല അവരെ ഏകോപിപ്പിക്കുക  എന്ന മഹത് കര്‍മവും തങ്ങള്‍ ചെയ്യന്നു എന്ന് അഭിമാനപൂര്‍വ്വം അവരുടെ മാസികയായ പ്രബോധനത്തില്‍ അച്ചടിച്ചതിനെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യന്‍ പൌരനു സാധിക്കുമോ?

പ്ലാച്ചിമടയില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ തങ്ങളുടെ പത്രവം വഴി കോളയുടെ പരസ്യം നല്‍കുന്നു.സ്ത്രീയെ കച്ചവട ചരക്കാക്കുന്നതിനെതിരെ വനിതാ വിഭാഗത്തെ കൊണ്ട്  സമരം ചെയ്യിക്കുമ്പോള്‍ അഖിലേന്ത്യാ അമീറിന്റെ സാനിധ്യത്തില്‍ പോലും അര്‍ദ്ധനഗ്നത  കാട്ടി നില്‍ക്കുന്ന സ്ത്രീത്വത്തെ അച്ചടിച്ചു സപ്ലിമെന്റുകലാക്കി പൊതുവിതരണം നടത്തുന്നു.

ഇത് വായിക്കുന്ന ഒരാള്‍ ചിന്തിച്ചേക്കാം ഇത്രയൊക്കെ തോന്യാസങ്ങള്‍ ചെയ്തിട്ടും അവരുടെ സമ്മേളനങ്ങളിലെ ജനകീയ പങ്കാളിത്തം  എന്തുകൊണ്ട്?മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇവര്‍ ഹൈജാക്ക് ചെയ്തുവോ?സത്യത്തില്‍ ജമാത്തിന്റെ അംഗസംഖ്യ അഖിലേന്ത്യാ തലത്തില്‍ തന്നെ വളരെ  കുറവാണ്.2000 ,5000 എന്നൊക്കെയാണ് കേള്‍ക്കുന്നത്.മതവിശ്വാസം ചൂഷണം  ചെയ്തുകൊണ്ട് മുസ്ലീം സമുദായത്തെയും   ,കപട മതെതരമുഖം കാട്ടി ,ഇടതുപക്ഷ ആശയങ്ങള്‍ മറയാക്കി മറ്റു മതസ്ഥരെയും അവര്‍ തങ്ങളുടെ സമ്മേളന വേദിയിലേക്ക് ആകര്ഷിപ്പിക്കുന്നു.അതുകൊണ്ട് തന്നെ അവരുടെ കൂടെ കാണുന്ന ജനസഞ്ചയം യാതാര്തത്ത്തില്‍ ജമാത് ഇസ്ലാമി എന്ത് എന്ന് അറിയാത്തവരാണ്.ഒരിക്കലും അത്തരം വേദികളില്‍ തങ്ങളുടെ ദൈവിക ഭരണമെന്ന ലക്ഷ്യം ഉരുവിടില്ല.പകരം ദേശീയ പാത കുടിയിരക്കലും,എന്ടോസള്‍ഫാനും ,ചെങ്ങരയുമൊക്കെ മാത്രമേ പറയു .ഇത് വഴി മനുഷ്യനെ കബളിപ്പിച്ച്ചു തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുക എന്ന ഗൂഡപദ്ധതിയാണ് സമൂഹത്തില്‍ അടിച്ച്ചെല്‍പ്പിക്കുന്നത്. ഒരേ സമയം  രാജ്യദ്രോഹത്തിന്റെയും പ്രീനനത്തിന്റെയും ചെയ്യാത്ത പാപം ചുമക്കുന്ന മുസ്ലിം സമൂഹത്തിനെ കൂനിന്മേല്‍ കുരു പോലെയുള്ള അവസ്ഥാന്തരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു."ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ"എന്ന് പറഞ്ഞു അവര്‍ രൂപീകരിച്ച സിമി എന്ന നാമധേയം ഇന്നും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നു.

ഇതെല്ലാം  തുറന്നു പറയുന്ന കാരശ്ശേരിയെയും മറ്റും ജമാഅത് കാര്‍ പ്രതിരോധിക്കുന്നത് കാലങ്ങളായി അവര്‍ ഒരു മാറ്റവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ്.ഇന്നും സ്വര്‍ഗതുല്യമായ മതേതര രാഷ്ട്രത്തില്‍ മതരാഷ്ട്രവാദം പറയുന്ന ഇവര്‍ തങ്ങളുടെ നിലപാട് മാറ്റാത്തിടത്ത്തോളം കാലം  സത്യം സത്യമായി തന്നെ പറയാനേ സാംസ്കാരിക നായകര്‍ക്ക്  സാധിക്കൂ..

പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്.കുറെ സാമൂഹിക പ്രബുദ്ധതയുള്ള യുവത്വം ഇന്ന് ഈ വിഷലിപ്തമായ ചേരിയില്‍ അറിയാതെ അണി ചേരുന്നുണ്ട്.ആരാഷ്ട്രീയവല്‍ക്കരണത്തിന്റെ യുഗത്തില്‍  മതവിശ്വാസത്തെ മറയാക്കി ആണ് ഇത്തരക്കാര്‍ സമൂഹ മധ്യത്തില്‍ ഇറങ്ങുന്നത് എന്നത്ആണ്  മേല്പറഞ്ഞ പ്രവണതയുടെ മൂല കാരണം.നൈമിഷികമായ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മുന്നണി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചില സമരസപ്പെടലിനു മുതിര്ന്നതും  മറ്റൊരു കാരണമാണ്.ഏതായാലും ഇടതുപക്ഷം അല്പം വൈകിയെങ്കിലും സുധീരമായ നിലപാട് എടുത്തു എന്നത് ഒരു മതേതര സമൂഹത്തിനു ആശ്വാസം നല്‍കുന്നു.